കോട്ടയം: റീ-സര്‍വ്വേ ഓഫീസും പ്രന്‍സിപ്പല്‍ രജിസ്ട്രേഷന് സര്‍വ്വേ ഓഫീസും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചാലുകുന്നിലെ കെട്ടിടത്തില്‍ നിന്നും കോടിമത മാപ്പിംഗ് ആഫീസിന് സമീപമുള്ള ഇരുനില കെട്ടിടത്തിലേക്ക് മാറ്റി. ടോറന്‍സ് ഓഫീസിനെയും ലൈസന്‍സികളെയും യോജിപ്പിച്ചുകൊണ്ട് ലൈസന്‍സികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുംസാമ്പത്തികം കൈപ്പറ്റക്കൊണ്ടാണ് റിക്കാര്‍ഡുകള്‍ ഉള്‍പ്പെടെ പുതിയ ഓഫീസിലേക്ക് മാറ്റിയിട്ടുള്ളത്. എന്നാല്‍ പുതിയ കെട്ടിടത്തില്‍ വന്നപ്പോള്‍ ടോറന്‍സ് ആഫിസിനെ അവഗണിച്ചുകൊണ്ട് ഏകദേശം 700 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള ഒരു ഇടുങ്ങിയ റൂമാണ് അനുവദിച്ചിട്ടുള്ളത്. അഞ്ചു ജീവനക്കാര്‍ ജോലി ചെയ്യുന്ന ഓഫീസില്‍ അരലക്ഷത്തിലധികം ഫയലുകള്‍ ഉള്ളതാണ്. ഫയലുകള്‍ ചാക്കില്‍കെട്ടി റൂമിലും വരാന്തയിലും കൂട്ടിയിട്ടിരിക്കുകയാണ്. ഇത് മൂലം ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങള്‍ സമീപിക്കുമ്പോള്‍ യഥാസമയം സര്‍വ്വേ മാപ്പുകള്‍ തയ്യാറാക്കി കൊടുക്കുവാന്‍ സാധിക്കുന്നില്ല. മാസംതോറുമുള്ള ലക്ഷങ്ങളുടെ വരുമാനം നിലയ്ക്കുകയും ചെയ്തു. ഇതിലും റീസര്‍വ്വേ ആഫീസിന്റെ ഉദ്ഘാടന സമയത്ത് ടോറന്‍സ് ഓഫീസിനെ ഉള്‍പ്പെടുത്താത്തതിലും പരിപാടിയില്‍ നിന്നും ലൈസന്‍സികളെ ഒഴിവാക്കുകയും ചെയ്ത റീസര്‍വ്വേ ഓഫീസിലെ അധികാരികളുടെ നടപടിയില്‍ കേരളാ ലൈസന്‍സ്ഡ് സര്വ്വയേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: