കൊച്ചി: ക്രൈസ്തവസഭകള്‍ക്ക് സര്‍ക്കാര്‍ അധികമായ ആനുകൂല്യങ്ങള്‍ നല്കുന്നുന്നുവെന്ന ലീഗിന്റെ ആരോപണങ്ങളെ ക്രൈസ്തവസഭ ഗൗരവമായി കാണുന്നില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പ്രവേശനം, നിയമനം, ശമ്പളം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യത പാലിക്കുന്നുണ്ട്. എതിര്‍പ്പുള്ള വിഷയങ്ങളില്‍ സഭ അത് പ്രകടിപ്പിക്കാറുണ്ട്. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടന്ന മേഖലാ എക്യൂമെനിക്കല്‍ ബിഷപ്സ് കോണ്‍ഫറന്‍സിനുശേഷം പത്രസമ്മേളനത്തിലാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്.
മതങ്ങളുടെ പേരില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് യഥാര്‍ത്ഥ മതവിശ്വാസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, തൊഴിലാളിക്ഷേമം, ഇതര സംസ്ഥാനതൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭകള്‍ക്ക് ഒരുമിച്ച് ചെയ്യാവുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കും.
രാജ്യത്തിന്റെ വികസനത്തിനും തൊഴിലാളിക്ഷേമത്തിനും സര്‍ക്കാരുകളോട് സഹകരിച്ചു പ്രവര്‍ത്തിക്കും. സാമൂഹ്യപുരോഗതിക്കായി കേരളത്തിലെ ക്രൈസ്തവസഭകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ എഫ്രേം, മാത്യൂസ് മാര്‍ ഇവാനിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്തമാരായ യാക്കോബ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അത്തനാസിയോസ്, മാര്‍ത്തോമാ സഭ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ മക്കാറിയോസ്, സീറോ മലബാര്‍ സഭ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ലത്തീന്‍ സഭ പ്രതിനിധികളായ മോണ്‍.
ജോസ് പടിയാരംപറമ്പില്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ഡൊമിനിക് പിന്‍ഹിറോ, സിഎസ്ഐ സഭയിലെ ബിഷപ് ബേക്കര്‍ നൈനാന് ഫെന്‍, ഫാ. ജെയിംസ് താഴത്തുവീട്ടില്‍, എറണാകുളം-അങ്കമാലി അതിരൂപത ഇന്റര്‍ റിലീജിയസ് ആന്‍ഡ് എക്യുമെനിക്കല്‍ കമ്മീഷന് ഡയറക്ടര്‍ റവ. ഡോ. സക്കറിയാസ് പറനിലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണ്സണ് വടക്കുംചേരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: