കോഴിക്കോട്: വിദ്യാര്‍ത്ഥികളും അദ്ധ്യാപ കരും രക്ഷിതാക്കളും ഒറ്റക്കെട്ടായി ഒരു സമരം. ഡിഡിഇ ഓഫിസിന് മുമ്പിലായിരുന്നു സമരവേദി. കാവിലുംപാറ ഗവ. ഹൈസ്കൂളില്‍ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യ ങ്ങള് ഏര്‍പ്പെടുത്ത ണമെന്നുമാവശ്യപ്പെട്ടാ യിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃ ത്വത്തില്‍ സംഘടിപ്പിച്ച സമരം. നിരവധിത വണ അധികൃതര്‍ക്കു മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചി രുന്നെങ്കിലും നടപടി ഇല്ലാത്തതി നാലാണ് ഒറ്റക്കെട്ടായി സമരത്തിനി റങ്ങിയത്.
2013ല്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ) പദ്ധതി പ്രകാരമാണ് കാവിലുംപാറയിലെ സര്‍ക്കാര്‍ യുപി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയത്. 54 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിക്കു കയും ചെയ്തിരുന്നു. എന്നാല്‍ ആ വര്‍ഷം എട്ടാം ക്ലാസ് ആരംഭിക്കാന്‍ കഴിയാഞ്ഞതി നെത്തുടര്‍ന്ന് 2013-14 അദ്ധ്യയനവര്‍ഷത്തില്‍ എട്ട്, ഒന്‍പത് ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 2014-15 അദ്ധ്യയന വര്‍ഷത്തില്‍ ഇവിടെ നിന്ന് ആദ്യ എസ്എസ്എല്‍സി ബാച്ച് പുറത്തിറങ്ങി. നൂറു ശതമാനമായിരുന്നു ആദ്യ ബാച്ച് വിജയം.
ഏഴു ഡിവിഷനുകളിലായി ഇപ്പോള്‍ 313 കുട്ടികള്‍ പഠിക്കുന്ന ഹൈസ്കൂളില്‍ ഒരു പ്രാധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ അഞ്ചു പേര് മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ സംരക്ഷിത അദ്ധ്യാപകനും മറ്റൊരാള്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള അദ്ധ്യാപികയുമാണ്. കുട്ടികളുടെ എണ്ണത്തിന നുസരിച്ചുള്ള തസ്തിക പ്രകാരം അഞ്ചു അദ്ധ്യാപകര്‍ കൂടി ഹൈസ്കൂളില്‍ ആവശ്യമാണ്. പിടിഎയുടെ നേതൃത്വത്തില്‍ അഞ്ച് താല്‍ക്കാലിക അദ്ധ്യാപകരെ നിയമിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്കൂളിന്റെ അടിസ്ഥാന സൗകര്യത്തിനായി അനുവദിച്ച ഫണ്ടും ഇതുവരെ സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഈ വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും പലതവണ നിവേദനം നല്‍കിയിട്ടും അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
എംഎല്‍എ ഇ.കെ. വിജയന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി. നാണു, പി. ഗവാസ്, കെ.പി. രാധാകൃഷ്ണന്, കെ.ടി. മോഹനന്, സുമംഗലാ രാജീവന്, അല്‍ഫാസ്, ബിജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: