ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ശ്മശാനത്തിലെ തേക്ക് ഉള്‍പ്പെടെയുളള മരങ്ങള്‍ മുറിച്ച് മാറ്റിയ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തിയതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. പൊതുശ്മശാനം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ശ്മശാന വികസനം സര്‍ക്കാറിന്റെ നയമാണെന്നിരിക്കെ പനങ്ങാട് പഞ്ചായത്തി ലെ ശ്മശാന വികസനത്തിനായി യാതൊരുന ടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പഞ്ചായത്ത് അംഗങ്ങളോടുപോലും ആലോ ചിക്കാതെ ശ്മശാന ഭൂമിയില്‍ മണ്ണിര കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച പ്രസിഡണ്ട് ശ്മശാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കാന്‍ ശ്രമിക്കുകയാണ്. പഞ്ചായത്ത് ഭരണാധികാരികളുടെ ഈ പ്രവര്‍ത്തന ങ്ങള്‍ക്കു പിന്നില്‍ വന്‍ അഴിമതിയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ട്രഷറര്‍ പ്രേമാനന്ദന്, താലൂക്ക് സെക്രട്ടറി ജയന് കൂടരഞ്ഞി, പഞ്ചായത്ത് കണ്‍വീനര്‍ ആര്.പി.കെ. കൃഷ്ണന്, പ്രസിഡണ്ട് കൃഷ്ണ ന്‍കുട്ടി, സുനില്‍ കാറോറമുക്ക് തുടങ്ങിയവരും അദ്ദേഹത്തോ ടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: