ഇപ്പോള്‍ നമ്മെ നയിക്കുന്ന ആപേക്ഷികജ്ഞാനം ഒഴിയണം. ആത്മാവ് ദൃക്ക് എന്ന ഭാവത്തില്‍ തനിക്കന്യമായ ഒന്നിനെ (ദൃശ്യം) കാണുന്നതായി ബോധ്യം വരും. അന്തര്‍മുഖദൃഷ്ടിയില്‍കൂടി നമ്മുടെ അധിഷ്ഠാനചൈതന്യത്തെ അറിയുമ്പോള്‍ തനിക്കന്യമായിക്കാണപ്പെടുന്ന ദൃക്ക്, ദൃശ്യങ്ങള്‍ ഒഴിഞ്ഞ് (ദ്രഷ്ടാവ്) താനേ താനായി പ്രകാശിക്കും.
ദൃക്, ദൃശ്യങ്ങള്‍ക്കിടയില്‍ രണ്ടിനും അതിരെന്നോണം അഹംകാരന്‍ വര്‍ത്തിക്കുന്നു. ദൃക്ക് സത്തിന്റെ ആത്മാവായും ദൃശ്യം അസത്തിന്റെ അനാത്മാവായും സ്ഥാനം വഹിക്കുന്നു. എന്നാല്‍ രണ്ടിന്റെയും അധിഷ്ഠാനം ഒന്നായിരിക്കണം. അതിനാല്‍ അധിഷ്ഠാനചൈതന്യത്തിന് (അസത്ത് സത്തിന്റെ നിഷേധമാണെന്ന നിലക്ക്) സത്തിനോടാണ് ഐക്യമുള്ളത്.
ഇങ്ങനെ ദൃക്കിന്റെ (സത്തിന്റെ) യാഥാര്‍ത്ഥ്യത്തെ ബോധിക്കുമ്പോള്‍ അസത്തായ ദൃശ്യം (വിഷയപ്രപഞ്ചം) നിര്‍വിഷയമാവുകയും ദൃക്ക് ചിന്മാത്രസ്വരൂപമായി ഭവിക്കുകയും ചെയ്യും. ഈ പ്രപഞ്ച തിരോധാനത്തെയാണ് ദൃശ്യവിലയം എന്നു പറയുന്നത്.
രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: