ഡബഌന്‍: ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇതാദ്യമായി ഭാരത പ്രധാനമന്ത്രി അയര്‍ലന്‍ഡില്‍ എത്തി. ഇന്നലെ വൈകിട്ട് ആറു മണിയോടെ (ഭാരത സമയം) ഡബഌിന് വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരോഗ്യമന്ത്രി ലിയോ വരഡ്കറുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ സംസ്കൃത ശ്ലോകം ചൊല്ലിയാണ് മോദിയെ സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഐറിഷ് പ്രധാനമന്ത്രി എന്ഡ കെന്നിയുടെ അടുത്തേക്ക് ആനയിച്ചു.
ഭാരതത്തിലെ നാഷണല്‍ ആര്‍ക്കൈവ്സിലുള്ള രണ്ടു പൗരാണിക ഐറിഷ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട രേഖകളുടെ കോപ്പികള്‍ മോദി ഐറിഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തോമസ് ഓള്‍ഡാം (1816 മുതല്‍ 1878 വരെ) സര് ജോര്‍ജ് ഏബ്രഹാം ഗ്രിയര്‍ സണ്‍ (1851 – 1941) എന്നിവരുമായി ബന്ധപ്പെട്ട രേഖകളാണ് സമ്മാനിച്ചത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കു വേണ്ടി അമൂല്യമായ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് തോമസ് ഓള്‍ഡാം. അദ്ദേഹം ഈ സ്ഥാപനത്തില്‍ ചേര്‍ന്ന ദിവസമാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ ദിനം ആചരിക്കുന്നത്. ഭാരതത്തിലെ ആദ്യ ഭാഷാ സര്‍വ്വേ നടത്തിയയാളാണ് ജോര്‍ജ് എ ഗ്രിയര്‍സണ്‍. ഈ രേഖകള്‍ക്കു പുറമേ വെള്ളിയിലും മാര്‍ബിളിലും തീര്‍ത്ത കരകൗശല വസ്തുവും സമ്മാനിച്ചു.
ഇന്ന് രാവിലെ അമേരിക്കയില്‍ എത്തുന്ന മോദി, വൈകീട്ട് ന്യൂയോര്‍ക്കിലെ വാര്‍ട്ടണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. 25ന് യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ സംസാരിക്കും. 26ന് സാന്‍ഫ്രാന്‍സിസ്കോയിലെ ടെല്‍സ ഓഫീസ് സന്ദര്‍ശിക്കുന്ന മോദി, വൈകിട്ട് പ്രമുഖ വ്യവസായികളെയും കാണും. സിലിക്കോണ്‍ വാലി സന്ദര്‍ശിക്കും. 27നാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ച. 28ന് വൈകീട്ട് സാന്‍ ജോസിലെ എസ്എപി സെന്ററില്‍ ഭാരത വംശജരുമായി സംവദിക്കും. 28ന് വീണ്ടും ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. 29ന് ഭാരതത്തിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: