പാലക്കാട്: കേരളത്തില്‍ സിപിഎം ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ആശയപരമായ പാപ്പരത്തം മൂലം ജനങ്ങളെ തങ്ങളോടൊപ്പം നിര്‍ത്തുവാന്‍ സാധ്യമല്ല എന്നു ബോധ്യപ്പെട്ടപ്പോള്‍ ആശയം താഴെ വച്ച് ആയുധമെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായിരിക്കുകയാണ്. ജില്ലയിലെ സിപിഎം അക്രമങ്ങള്‍ക്കും പോലീസ് നിഷ്ക്രിയത്വങ്ങള്ക്കുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് മനം മടുത്ത് നിരവധിപ്പേരാണ് ഇന്ന് ദേശീയപ്രസ്ഥാനങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം കൊണ്ടു മനംമടുത്ത് പ്രവര്‍ത്തകര്‍ പുറത്തു പോകുന്നത് വലിയ അപകടമാണെന്ന് സിപിഎമ്മുകാര്‍ കരുതുന്നു. ഇതില്‍ വിറളിപൂണ്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ ആസൂത്രിതമായി അക്രമിക്കുന്നത്. എന്നിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമകാരികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. എന്നാലിത് വിജയിക്കില്ല.
ആധുനിക കേരളം സിപിഎമ്മിന്റെ പ്രചരണങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നതല്ലെന്ന് തിരിച്ചറിയണം. അരുവിക്കര തെരഞ്ഞടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് സിപിഎമ്മിനുണ്ടയത്. യുഡിഎഫ്, എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്കു ലഭിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയെ കാര്യമായി ബാധിക്കുമെന്നുള്ളതിനാല്‍ ആശയപരമായി ജനങ്ങളുടെ മുന്നിലേക്ക് ഒന്നും വെക്കാനില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയുധമെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
സ്വന്തം അണികളെ കേസില്കുടുക്കിയും ബിജെപിയിലേക്ക് പോകുന്നത് തടയാന്‍ ശ്രമിക്കുന്നു.
സിപിഎമ്മിന്റെ അടവുനയങ്ങള്‍ അവര്‍ക്കുതന്നെ എതിരായിരിക്കുകയാണ്. ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള ആചാര്യന്മാര്, സംസ്ക്കാരം തുടങ്ങി എല്ലാത്തിനെയും തള്ളിപ്പറയുന്നതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമായിരുന്നു. എന്നാലത് അണികള്‍ക്കിടയില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിച്ചു. സിപിഎമ്മിന്റെ അവസാനദിവസങ്ങളാണിപ്പോള്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്നും സിപിഎം അപ്രത്യക്ഷമാവുമെന്നതാണ് യാഥാര്‍ത്ഥ്യം.
വെള്ളപ്പാള്ളി നടശേന്‍ പ്രവീണ്‍ തൊഗാഡിയയും അമിത്ഷായുമായി സംസാരിച്ചത് എന്തോ വലിയ അപരാധമായി സിപിഎം ചിത്രീകരിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആര്‍ക്കും ആരോടും സംസാരിക്കാം. അടിസ്ഥാനപരമായി വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതാണ് ഫാസിസം. അതാണ് സിപിഎമ്മിന്റെ പാത. ഇതില്‍ മനം മടുത്താണ് അണികള്‍ സംഘപരിവാര്പ്രസ്ഥാനങ്ങളിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അക്രമരാഷ്ട്രീയമല്ല വികസനമാണ് കേരളത്തിലാവശ്യമെന്ന് പ്രഭാഷണം നടത്തിയ ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന്, ദേശീയ സമിതി അംഗം എന്‍.ശിവരാജന് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് വിഭാഗ്കാര്യകാരി സദസ്യന്‍ കെ.സുധീര്‍ സ്വാഗതവും ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: