കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിലെ ചെണ്ട പരിശീലകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. എളാട്ടേരി സ്വദേശി രാജീവന്റെ മകന് അഭിഷേകാണ് അക്രമിക്കപ്പെട്ടത്. പുറത്ത് അടിയുടെ പാടുമായി ആശുപത്രിയില്‍ കഴിയുന്ന 11 വയസ്സുകാരന്റെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ബാലപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പരാതി നല്‍കിയിട്ടും ഉന്നതങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണം ആരും അന്വേഷിക്കാനെത്തിയില്ലെന്ന് പരാതിയുണ്ട്.
കൊയിലാണ്ടി ആശുപത്രിയില്‍ കഴിയുന്ന മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കാന്‍ കലാലയം അധികൃതരും രാഷ്ട്രീ സാംസ്കാരിക നേതാക്കളും തയ്യാറാവാതെ, തൊട്ടടുത്ത കട്ടിലില്‍ കിടക്കുന്ന കുട്ടിയെ മര്‍ദ്ദിച്ച ചെണ്ട പരിശീലകനെ സന്ദര്‍ശിച്ച് മടങ്ങുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് നേതാക്കള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്സിന്റെയും ഉന്നത നേതാക്കളെ വരുത്തി തങ്ങളുടെ സാന്നിധ്യം കഥകളി വിദ്യാലയത്തില്‍ ഉറപ്പിക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായുണ്ട്.
സിപിഎം, കോണ്‍ഗ്രസ് നേതൃത്വം കെട്ടുകഥകളുണ്ടാക്കി ചേലിയ കഥകളി വിദ്യാലയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ കരുതിയിരിക്കണമെന്ന് ഹിന്ദുഐക്യവേദി കൊയിലാണ്ടി താലൂക്ക് സമിതി ആവശ്യപ്പെട്ടു ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ സ്ഥാപിച്ച കഥകളി വിദ്യാലയത്തെ സാംസ്കാരിക തനിമയില്‍ നിലനിര്‍ത്താന്‍ അവിടുത്തെ രാഷ്ട്രീയ ഇടപെടലുകളെ നിയന്ത്രിക്കണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ബൈജു കൂമുള്ളി ശിവദാസ് പൊയില്‍ക്കാവ്, ദാമോദരന്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: