മക്ക: ഹജ്ജിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 717 ആയി. 719 ഓളം പേര്‍ക്കു പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 13 ഭാരതീയര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സൗദി സമയം രാവിലെ 11 ഓടെയാണ് അപകടം. കല്ലേറുകര്മത്തിനിടെ ജംറ പാലത്തിലേക്കുള്ള റോഡിലുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്. ഹജ്ജ് കര്‍മങ്ങള്‍ക്കായി സൗദി സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഹാജിമാര്‍ വീഴ്ചവരുത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൂചന. സൗദി പ്രതിരോധ വകുപ്പിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
മരിച്ചവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ലക്ഷദ്വീപില്നിന്നുപോയ ഷാജഹാന് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണു സൂചന. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് ഹാജിമാര്‍ ഇപ്പോഴും പരിഭ്രാന്തരായി ഓടുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ആംബുലന്‍സുകള്‍ക്ക് അവിടേയ്ക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്.
25 ലക്ഷത്തിലധികം തീര്‍ഥാടകരാണ് മിനായിലുള്ളത്. ഭാരതത്തില്‍ നിന്ന് ഒരു ലക്ഷത്തോളം തീര്‍ഥാടകരും ഉണ്ട്. ഭാരതീയ തീര്‍ഥാടകര്‍ കല്ലേറ് നടത്തുന്ന സമയത്തല്ല അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: