ഹൈദരാബാദ്: ഓപ്പറേഷന് തിയറ്ററിനുള്ളില്‍ പാമ്പിനെ കണ്ട് ഡോക്ടര്‍മാര്‍ ഭയന്ന് ഓടി. എലിയുടെ കടിയേറ്റ് പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച ഗുണ്ടൂരിലെ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ തന്നെയാണ് ഈ സംഭവവും.
ചൊവ്വാഴ്ച നടത്താനിരുന്ന ശസ്ത്രക്രിയയ്ക്ക് തയ്യാറായി എത്തിയ ഡോക്ടര്‍മാര്‍ തിയറ്ററിനുള്ളില്‍ പാമ്പിനെ കണ്ട് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്താന്‍ ഇവര്‍ തയ്യാറായില്ല. എന്തായാലും ആശുപത്രിക്കുള്ളില്‍ പാമ്പ് കയറിയതോടെ പ്രദേശം വൃത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.
ആഗസ്റ്റ് 26നാണ് വിജയവാഡ സ്വദേശിനി ഛവാലി ലക്ഷ്മിയുടെ പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് ഇതേ ആശുപത്രിയിലെ വെന്റിലേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: