മാവേലിക്കര: സമൂഹത്തില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജാതി നോക്കാതെ സാമൂഹ്യക്ഷേമവും സംവരണവും ഉറപ്പ് വരുത്തമെന്നുള്ള ഭരണഘടന ചട്ടങ്ങളും സുപ്രീം കോടതി വിധികളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു നായര്‍ സമുദായത്തിന്റെ ജില്ലാതല സമരപ്രഖ്യാപന കണ്വെന്ഷന് സമസ്ത നായര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
അശാസ്ത്രീയവും പ്രാകൃതവുമായ നിലവിലുള്ള സംവരണ നയം മറ്റു ന്യൂനപക്ഷ പ്രീണനവും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നതിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിഗൂഡതന്ത്രമാണ.്
സംവരണത്തിന്റെ പൂര്‍ണ്ണമായ ഗുണം യഥാര്‍ത്ഥ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് മാത്രം ലഭ്യമാക്കുന്നതിനു വേണ്ടി രൂപീകൃതമായ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രവര്‍ത്തനം വേണ്ടരീതിയില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല.
ഒരു വിഭാഗം ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ട് സംവരണതട്ടിപ്പും ന്യൂനപക്ഷ പ്രീണനവും തുടരുവാന്‍ അനുവദിക്കുകയില്ലെന്നും ഇതിനായി സമസ്തനായര്‍ സമാജം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല സമരപരിപാടികള്‍ അടുത്തമാസം ആദ്യ ആഴ്ചയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍. ബാലകൃഷ്ണ പിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പുതുക്കരി സുരേന്ദ്രനാഥ്, പി. കുട്ടന് നായര്‍, എന്‍. സന്തോഷ്, ചന്ദ്രമോഹനന് പിള്ള, പ്രസന്നകുമാരി, ഒമേഗ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: