ഹരിപ്പാട്: ജനാധിപത്യ ഭാരതത്തില്‍ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജനകീയ സര്‍ക്കാരുകള്‍ ഒന്നും തന്നെ വിദ്യാഭ്യാസം ഭാരതവല്ക്കരിച്ചില്ല. വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം നടപ്പിലാക്കിയാല്‍ മാത്രമെ സ്വതന്ത്ര ഭാരതം എക്കാലവും നിലനില്ക്കുകയയുള്ളൂവെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം എന്ന സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതന്‍ ആരംഭിച്ചതും മഹര്‍ഷി അരവിന്ദന്, സ്വാമി വിവേകാനന്ദന് എന്നിവര്‍ പ്രവര്ത്തിപഥത്തിലൂടെയും ഇത് തെളിയിച്ചു.
ഏകാത്മമാനവദര്‍ശനം എന്നത് ഭാരതീയ വിദ്യാഭ്യാസ ചിന്തയുടെ അടിസ്ഥാന ഘടകമാണ്. എന്നാല്‍ ഇന്നും മെക്കാളയുടെ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നുയെന്നത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഏകാത്മ മാനവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം നടപ്പിലാക്കണമെന്ന് വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ.കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. സാഹിത്യപോഷിണി ചീഫ് എഡിറ്റര്‍ ചുനക്കര ജനാര്‍ദ്ധനന്‍നായര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.എസ്.ഉമാദേവി, സംസ്ഥാന സമിതി അംഗം പി.വേണുഗോപാല്‍, പി.ആര്.രാധാകൃഷ്ണന്, ഭാര്ഗ്ഗവന് ചക്കാല, ഇടവൂര്‍ രാജഗോപാല്‍, ഷാജി പണിക്കര്‍, ജെ. മഹാദേവന്, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നും എംടെക്കില്‍ രണ്ടാം റാങ്ക് നേടിയ റോഷിനി ക്ക് യോഗത്തില്‍ ഉപഹാരം സമര്‍പ്പിച്ചു. പുതിയ സംഘടനാഭാരവാഹികളായി പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത (പ്രസിഡന്റ്), ജെ. മഹാദേവന് (സെക്രട്ടറി), പി.ആര്. രാധാകൃഷ്ണന് (ട്രഷറര്‍), ജോസ് സെബാസ്റ്റ്യന്‍, കെ. അരവിന്ദാക്ഷകൈമള് എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.
കരുവാറ്റ എന്‍എസ്എസ് ജങ്ഷന്-കുമാരകോടി റോഡ് ടാറിങ് നടത്തി സംരക്ഷിച്ച് മഹാകവി കുമാരനാശാന്റെ നാമകരണം ചെയ്യണമെന്നും കുമാരകോടിയിലെ സ്മൃതിമണ്ഡപം മികവുറ്റ രീതിയില്‍ സംരക്ഷിക്കണമെന്നും കുമാരകോടി-എന്‍എസ്എസ് ജംഗ്ഷന് ദേശീയപാതയോരത്ത് മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: