ന്യൂയോര്‍ക്ക്: ഭരണ പരിഷ്ക്കാരത്തിനാണ് ഇപ്പോള്‍ തന്റെ സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളിലെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണ പരിഷ്കരണത്തിനാണ് ഇപ്പോള്‍ ഞാന്‍ മുന്‍ഗണന നല്‍കുന്നത്. നടപടിക്രമങ്ങള്‍ ലളിതമാക്കുക, തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുക, സുതാര്യത വര്‍ധിപ്പിക്കുക, ഉത്തരവാദിത്തപൂര്‍ണമായ കൃത്യനിര്‍വഹണം തുടങ്ങിയവയ്ക്കാണ് രാജ്യം പ്രാമുഖ്യം നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധി നിമിത്തം മറ്റു രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവുണ്ടായപ്പോളും ഇന്ത്യയിലെ വിദേശ നിക്ഷേപം 40 ശതമാനത്തിലധികം ഉയര്‍ന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഫോര്‍ഡ് സി.ഇ.ഒ മാര്‍ക്ക് ഫീല്ഡ്സ്, ഐ.ബി.എം ചെയര്മാന് ഗിന്നി റൊമറ്റി, പെപസികോ ചീഫ് ഇന്ദ്ര നൂയി, ഡൗ കെമിക്കല്‍ ചെയര്മാന് ആന്‍ഡ്രൂ ലിവെറിസ എന്നിവരുള്‍പ്പടെ ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള 40ഓളം കമ്പനി മേധാവികള്‍ യോഗത്തിലും അത്താഴവിരുന്നിലും പങ്കെടുത്തു.
ലോകത്തെല്ലായിടത്തും വിദേശനിക്ഷേപ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ വിദേശനിക്ഷേപത്തില്‍ നാല്‍പ്പത് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസമുണ്ടാക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു
ഇന്ത്യയുമായി ബന്ധപ്പെട്ട് ഓരോ കമ്പനികള്‍ക്കുമുള്ള കാഴ്ചപാടുകള്‍ യോഗത്തില്‍ മേധാവികള്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും അവര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: