തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന കോടതിവിധി, സര്‍ക്കാര്‍ നിലപാടനുസരിച്ചായിരിക്കും നടപ്പാക്കുകയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവറുമാരുടെ
ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തച്ചങ്കരി.
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയാലും ഘട്ടം ഘട്ടമായിട്ടായിരിക്കും നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ബോധവത്കരണമായിരിക്കുന്നും ചെയ്യുകയെന്നും തച്ചങ്കരി പറഞ്ഞു.
ഹൈക്കോടതിയാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മോട്ടോര്‍ വാഹന ചട്ടം ഇളവ് ചെയ്താണ് പിന്‍സീറ്റ് യാത്രക്കാരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാരുകള്‍ ഇതില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
മുന്‍പ് പലപ്പോഴും മാറ്റിവെച്ച നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലും ആശയക്കുഴപ്പം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ പ്രതികരണം. കോടതി വിധി ഘട്ടംഘട്ടമായി നടപ്പിലാക്കാന്‍ ബോധവത്കരണം നടത്തുമെന്നും തച്ചങ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: