തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി സംബന്ധിച്ച സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ആര്. ചന്ദ്രശേഖരന്. കമ്പനിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. ഇപ്പോഴുള്ള അഴിമതി കണക്കുകള്‍ ഭാവനാസമ്പന്നമാണെന്നും ചന്ദ്രശേഖരന് പറഞ്ഞു.
ഇ-ടെന്‍ഡറുകള്‍ വഴിയാണ് കാഷ്യു കോര്‍പ്പറേഷനില്‍ ടെന്‍ഡറുകള്‍ നല്‍കിയതെന്നു പറഞ്ഞ ചന്ദ്രശേഖരന് അവിഹിതമാര്ഗത്തിലൂടെയല്ല താന്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്തതെന്നും വ്യക്തമാക്കി. കമ്പനിയുടെ ചെയര്മാന് സ്ഥാനം രാജിവച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.എബ്രഹാം എന്ന ധനകാര്യ സെക്രട്ടറി സര്‍ക്കാരിന്റെ ശാപമാണ്. എന്തെങ്കിലും നൈരാശ്യം ഉണ്ടെങ്കില്‍ അത് മറ്റുള്ളവരോടല്ല തീര്‍ക്കേണ്ടത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ വഴി തെറ്റിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് മന്ത്രിമാര്‍ പ്രവര്‍ത്തിക്കരുതെന്നും ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: