ന്യൂദല്‍ഹി: തികച്ചും വ്യത്യസ്ഥമായ ഒരു സമ്മാനം തേടി തെരഞ്ഞുതെരഞ്ഞ് ഒടുവില്‍ കിട്ടി, ഫിക്കസ് കൃഷ്ണെ അഥവാ കൃഷ്ണതരു. ( അരയാലിന്റെ വംശത്തില്‍ പെട്ട ചെറു വൃക്ഷം, അവയുടെ ഇലകള്‍ അരയാലില കുമ്പിള് കോട്ടിയതുപോലെയിരിക്കും.) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 65-ാം പിറന്നാളിന് നല്കാന് മന്ത്രി മേനകാഗാന്ധിയാണ് വ്യത്യസ്ഥമായ സമ്മാനം തേടിയത്.
ഒടുവില്‍ അത് കിട്ടിയത് ഡെറാഡൂണില്‍ നിന്ന്. അത് അവിടെ നിന്ന് കൊറിയര്‍ വഴി ദല്‍ഹിയില്‍ എത്തിച്ച് മേനക അത് മോദിക്ക് സമ്മാനിച്ചു. അപൂര്‍വ്വമായ വൃക്ഷമാണ്, ഒപ്പം അതിന് വിശുദ്ധിയുടെ പരിവേഷവുമുണ്ട്. അതാണ് ഈ വൃക്ഷത്തൈ നല്കാന് മേനകയെ പ്രേരിപ്പിച്ചത്. മഖന്‍ കടോരി( വെണ്ണക്കുടം) എന്നും പേരുള്ള ഈ വൃക്ഷം 7 റേസ് കോഴിസിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നട്ടുവളര്‍ത്താനാണ് നല്‍കിയത്.
വെണ്ണക്കള്ളനായ കണ്ണന് കാണാതിരിക്കാന്‍ യശോദ വെണ്ണ ഉറിയില്‍ സൂക്ഷിക്കാതെ ഇല കുമ്പിള് കോട്ടി അതില്‍ സൂക്ഷിച്ചെന്നും അതോടെ ആ വൃക്ഷത്തിന്റെ ഇലകള്‍ക്ക് കുമ്പില്‍ രൂപം വന്നെന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് മഖന്‍ കടോരിയെന്ന പേരും അതിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: