ചേര്‍ത്തല: ശ്രീനാരായണ ഗുരുദേവനെ ഹൃദയപൂജ ചെയ്യുന്നത് ഈഴവര്‍ മാത്രമാണെന്നും മറ്റു പലരും അധരപൂജയാണ് ചെയ്യുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തല എസ്എന്‍ കോളജ് സുവര്‍ണ്ണ ജൂബിലി ഹാളായ ഗുരുവരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ നാമധേയത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കുട്ടിച്ചാത്തന്റെ പേരില്‍ ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചവരുള്ള നാടാണിത്. ഇഎംഎസ് പോലും ഗുരുദേവന് എന്നു പറയാതെ ശ്രീനാരായണന് എന്നാണ് പറഞ്ഞിരുന്നത്. ജാതിയും മതവും ഭരണഘടനാപരമായി ഉള്ളതാണ്. ജാതിക്ക് അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ നശിപ്പിച്ചത് ഈഴവ സമുദായത്തെയാണ്. പ്രീഡിഗ്രി വേര്‍പ്പെടുത്തിയപ്പോള്‍ ആയിരക്കണക്കിന് സീറ്റുകളാണ് നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയെ കാണുവാന്‍ പോകുന്നതും ചിലര്‍ വിവാദമാക്കുകയാണ്. അധികാരമുള്ളവരെ കണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടിയെടുക്കുവാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.എന്‍. നടരാജന് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്, പ്രിന്‍സിപ്പല്‍ ഡോ.കെ. അനിരുദ്ധന്, ആര്‍ഡിസി ചെയര്മാന് കെ.പി. നടരാജന്, എല്‍. ശിവാനന്ദന്, ഡോ.സി. അജയകുമാര്‍, ഡോ.ടി. പ്രദീപ്, വൈ. അജിത, ആതിര, പ്രഫ.പി. ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: