ചാരുംമൂട്: തൊഴിലുറപ്പ് ജോലിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. നൂറനാട് പാലമേല്‍ കാവുമ്പാട്ട് പുത്തന്‍പുരയില്‍ വിക്രമന്‍പിള്ളയുടെ ഭാര്യ സത്യവതികുഞ്ഞമ്മ (55), സഹോദരി പ്രിയ ഭവനത്തില്‍ രുഗ്മണിയമ്മ (62), അയല്‍വാസികളായ മംഗലത്ത് ജനാര്‍ദ്ദനന്‍പിള്ള (87), മകന് രാമകൃഷ്ണന് (56), കൊച്ചുമകന് രാഹുല്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലി നടക്കുമ്പോഴായിരുന്നു സംഭവം. ജോലിക്കിടയില്‍ വഴിയിലേക്ക് മണ്ണ് വെട്ടിയിട്ടത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ മര്‍ദ്ദിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: