ന്യൂദല്‍ഹി: ഏകാത്മമാനവ ദര്‍ശനത്തിന്റെ പ്രണേതാവും പ്രമുഖ ചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയാഘോഷം തുടങ്ങി. ലോക്സഭാ സ്പീക്കര്‍ സുമിത്രാമഹാജന് ആഘോഷം ഉദ്ഘാടനം ചെയ്തു. ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവിതം തലമുറകള്‍ക്ക് പ്രചോദനമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഏകാത്മമാനവ ദര്‍ശനം ആഗോളതലത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന ദര്‍ശനമാണ്. അവര്‍ തുടര്‍ന്നു.
ദീനദയാല്‍ ഉപാധ്യായയുടെ ദര്‍ശനങ്ങള്‍ നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ പ്രസംഗിച്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അന്തോ്യദയ ദീനദയാലിന്റെ തത്വത്തില്‍ അധിഷ്ഠിതമാണ്. അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ, എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച ഫോട്ടോ എക്സിബിഷനും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പ്രദര്‍ശനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: