കൊട്ടാരക്കര: പുലമണിലെ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. വാഹനഗതാഗതം തടസപെടുത്താതെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണില്‍ പ്രകടനവും നടന്നു.
വിവിധ കക്ഷിനേതാക്കളായ അമ്പലക്കര രമേശ്, പുലമണ്ശ്രീരാജ്, എസ്.ആര്.രമേശ്, ജേക്കബ്ബ് വര്‍ഗീസ് വടക്കടത്ത്, വി.ഫിലിപ്പ്, സി.മുകേഷ്, കല്യാണി സന്തോഷ്, എ.എസ്.ഷാജി, ഇന്ദുശേഖരന്‍നായര്‍, ഉണ്ണികൃഷ്ണമേനോന്‍, കെ.വി.രാജേന്ദ്രന്, പുലമണ്ബിജു എന്നിവര്‍ നേതൃത്വം നല്കി. പഴയ കൊല്ലം-ചെങ്കോട്ട റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ കൈയേറ്റങ്ങളും ഇന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കും. പലരും ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. പുലമണിലെ കടക്ക് മുന്നില്‍ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: