സ്വന്തം ലേഖകന്‍
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഇതിന്റെ പേരില്‍ പരസ്പരം കുറ്റാരോപണം നടത്തി ജനങ്ങളെ വഞ്ചിക്കുന്നു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതുകൊണ്ടും നിയമത്തിലെ സങ്കീര്ണ്ണതകള്കൊണ്ടുമാണ് പേരാമ്പ്ര ബൈപ്പാസ് റോഡ് യാഥാര്ത്ഥ്യമാകാത്തതെന്നാണ് കെ. കുഞ്ഞമ്മദ്മാസ്റ്റര്‍ എംഎല്‍എ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 2006ല്‍ കോഴിക്കോട് പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി പേരാമ്പ്ര ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയത്. ഇത് പ്രകാരം 11 കോടി രൂപ അനുവദിക്കുകയും ചെയ്തു.
അലൈന്മെന്റ് പ്ലാനില്‍ ഉള്‍പ്പെടുന്ന മേത്താണ്യം വില്ലേജിലെ 4.26 ഹെക്ടര്‍ സ്ഥലവും എരവട്ടൂര്‍ വില്ലേജിലെ 0.99 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ സര്‍വേ നടപടികളും ആരംഭിക്കുകയും ചെയ്തു. തദ്ദേശ വാസികളില്‍ ചിലരും ബൈപാസ് ആക്ഷന്‍ കമ്മിറ്റിയും സ്ഥല മെടുപ്പിനെതിരെ രംഗത്ത് വരികയും കോടതിയിലും പുറത്തുമായി പ്രതിഷേധ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. 2013 വരെ ഇതു സംബന്ധിച്ച കേസുകള്‍ വിവിധ കോടതിയില്‍ തുടരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പേരാമ്പ്ര ബൈപാസ് റോഡ് ഇന്നും ഒരു സ്വപ്നമായി തുടരുന്നത്. മുന്‍ ഗവ. അനുവദിച്ച തുകയല്ലാതെ ഈ ഗവ. ഒന്നും ഇതിനായി നീക്കിവെച്ചിട്ടില്ല. കക്കാട് പള്ളിമുതല്‍ സുരഭി അവന്യുവരെ നേരത്തെയുള്ളതും സുരഭി മുതല്‍ എല്‍ഐസി ഓഫീസ് വരെ പുതിയ അലൈന്മെന്റും തയ്യാറാക്കി 2012 മുതല്‍ ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന് 15 കോടി രൂപയോളം വേണ്ടിവരും. സര്‍ക്കാര്‍ തുക അനുവദിച്ചിട്ടില്ല. സ്ഥലം ഏറ്റെടുത്തതിന് ശേഷം പുതിയ ഭരണാനുമതി നല്കി പണി ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എഎല്എപറഞ്ഞു. പത്രസമ്മേളനത്തില്‍ എന്‍.പി ബാബു, എ.കെ. ചന്ദ്രന് എന്നിവരും പങ്കെടുത്തു.
പേരാമ്പ്ര ബൈപാസ് റോഡ് പണി ആരംഭിക്കുന്നതിനെതിരെ യൂത്ത് കോണ്ഗ്രസ്സുകാര് ഇന്നലെ എംഎല്‍എ കുഞ്ഞമ്മദ്മാസ്റ്റരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വിരലിലെണ്ണാവുന്നവര്‍ മാത്രം മാര്‍ച്ചില്‍ പങ്കെടുത്തത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പരിഹാസ്യരാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എ തിരക്കിട്ട് പത്രസമ്മേളനം നടത്തിയത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങളെ വിഡ്ഡികളാക്കി വോട്ടു തട്ടാന്‍ വേണ്ടി ഇടത്-വലത് മുന്നണികള്‍ പേരാമ്പ്രയില്ചെപ്പടി വിദ്യകളുമായി രംഗത്തിറങ്ങിയിരിക്കയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷക്കാലമായി ഭരണം നടത്തുന്ന യുഡിഎഫും അതിന് മുമ്പ് ഭരണം നടത്തിയ എല്‍ഡിഎഫും പേരാമ്പ്രയുടെ വികസനം അട്ടിമറിക്കുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ എംഎല്‍എയും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയോ, അത്യാഹിത വിഭാഗത്തേയൊ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. റോഡുകള്‍ പലതും ഉപയോഗശൂന്യമാണ്. താലൂക്ക് ഓഫീസിന് വേണ്ടിയുള്ള മുറവിളി ഇന്നും ദീനരോദനമായി തുടരുന്നു. പഞ്ചായത്തുകളിലും സഹകരണ സംഘങ്ങളിലും അഴിമതിയില്‍ മുങ്ങിയ സുഭിക്ഷ കോക്കനട്ട് കമ്പനി കാര്യത്തിലും ഇരു മുന്നണികളും പരസ്പരം ഒത്തുകളിയാണ് നടത്തുന്നത്. സുഭിക്ഷയുടെ തകര്‍ച്ചയുടെയും സ്ഥാപിത താല്‍പ്പര്യത്തിന്റെയും മറ്റും പേരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞമ്മദ് പ്രതിക്കൂട്ടിലാണ്,.
പ്രതികരിക്കാൻ ഇവിടെ എഴുതുക: