മാവൂര്‍: ക്ഷേത്രഭൂമിയിലെ കയ്യേറ്റം സംഘര്‍ഷത്തിനിടയാക്കി. മാവൂര്‍ തെങ്ങിലക്കടവ് ചെറൂപ്പയിലെ ചിരപുരാതനവും പട്ടികജാതി വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള മുത്തശ്ശിക്കാവിലാണ് കയ്യേറ്റം നടത്തിയത്. മുണ്ടക്കയം പറമ്പ് സമദ്, മുഹമ്മദലി, അബ്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കയ്യേറ്റം നടത്തിയതെന്ന് മാവൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കയ്യേറ്റം നടത്തി അനധികൃതമായി നിര്‍മ്മിച്ച കമ്പിവേലി ക്ഷേത്ര ഊരാളന്മാര് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. മുത്തശ്ശി സങ്കല്പത്തില് ഭഗവതി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന് ഏറെ കാലപ്പഴക്കമുണ്ട്. 18.5 സെന്റ് ഭൂമി ക്ഷേത്രത്തിന് സ്വന്തമായുണ്ട്. കൃത്യമായി നികുതി അട്ക്കുന്നതും ആവശ്യമായ രേഖകള്‍ ഉള്ളതുമായ ഈ ക്ഷേത്രത്തില്‍ കുംഭമാസം ഒന്നിന് നടക്കുന്ന പകല്‍പ്പൂരത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ഭക്തര്‍ എത്താറുണ്ട്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ചുറ്റുമുള്ള സുമാര്‍ മൂന്ന്സെന്റ് സ്ഥലമൊഴികെ ബാക്കി ഭാഗമാണ് കയ്യേറ്റം നടത്തി കമ്പിവേലി കെട്ടിയതെന്ന് ക്ഷേത്രം ഊരാളന്മാര് പറഞ്ഞു. നവീകരണ പ്രവൃ ത്തി നടന്ന ഈ ക്ഷേത്രത്തിന് നേരെ മുമ്പും അതിക്രമം നടന്നതായും ഊരാളന്മാര് പറഞ്ഞു. ക്ഷേത്രവഴിയില്‍ ‘ഖബര്‍സ്ഥാനിലേക്കുള്ള വഴി’ എന്ന ബോര്‍ഡ് വെച്ച് ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് മേല്നടത്തിയ ഈ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. മാവൂര്‍ എസ്ഐ ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കോഴിക്കോട് അസി. പോലീസ് കമ്മീഷണര്‍ ജോസി ചെറിയാന്, മാവൂര്‍ എസ്ഐ ബിനീഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ കെ.രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: