കണ്ണൂര്‍: പ്രമുഖ സ്പോര്‍ട്സ് ലേഖകന്‍ കെപിആര്‍ കൃഷ്ണന് (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 60 കളിലും 70 കളിലുമാണ് കേരളത്തിന്റെ സ്പോര്‍ട്സ് സാഹിത്യത്തില്‍ ഇദ്ദേഹം നിറഞ്ഞുനിന്നത്. വിനോദ്, പ്രഭ, സാരഥി, കെ എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം ലേഖനങ്ങളെഴുതിയിട്ടുണ്ട്.
ഇംഗ്ളീഷിലും മലയാളത്തിലും കമന്ററി പറയുന്നതിലും മികവു പ്രകടിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെപിആര്‍ ഗോപാലന്റെയും കെപിആര്‍ രയരപ്പന്റെയും സഹോദരനാണ് കെപിആര്‍ കൃഷ്ണന്. കേപിയാര്‍ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
സഹോദരന്മാര് കെപിആര്‍ ഗോപാലനും രയരപ്പനും വിപ്ലവത്തിന്റെ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ കളിസംഘാടകനും സ്പോര്‍ട്സ് ലേഖകനുമായിട്ടാണ് കെപിആര്‍ പ്രശസ്തനായത്. ചെറിയകാലത്തെ സൈനിക സേവനത്തിന് ശേഷമായിരുന്നു കെ.പി.ആര് കൃഷ്ണന്റെ കളിയെഴുത്തിലേക്കുള്ള പ്രവേശനം. ഫുട്ബോളായിരുന്നു ഇഷ്ട ഇനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: