തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സ്ഥിരീകരിക്കുന്നതാണ് സതീശന് പാച്ചേനിയുടെ റിപ്പോര്‍ട്ടെന്ന് ടി എന്‍ പ്രതാപന്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന് എം.എല്‍.എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തു നല്കി.
ഈ പ്രശ്നത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നും പ്രതാപന് കത്തില്‍ ചൂണ്ടിക്കാട്ടി. അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ തന്നെ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിനെ കുറിച്ച് നിരന്തരമായി ആരോപണങ്ങള്‍ ഉയരുകയാണ്. ഇനിയും ഇത് കണ്ടില്ലെന്ന് നടിക്കരുത്. വിജിലന്‍സ് അന്വേഷണം കൊണ്ട് യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയില്ലെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പ്രതാപന് കത്തില്‍ വ്യക്തമാക്കി.
അഴിമതി ആരോപണം ഉയര്‍ന്നതോടെ കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതിയെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ ഉപസമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ആഭ്യന്തര അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ ശരിവക്കുന്നതാണ് സതീശന് പാച്ചേനി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.
കണ്‍സ്യൂമര്‍ ഫെഡില്‍ 30 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുകൂടാതെ 13 കേന്ദ്രങ്ങളിലായി 100 കോടിയിലേറെ അഴിമതി നടന്നതായും ജോയ് തോമസ് 30 ലക്ഷം രൂപയിലേറെ ധൂര്‍ത്തടിച്ചെന്നും സമിതി കണ്ടെത്തി. ക്രമക്കേട് നടന്നത് യാത്രാ-ഭക്ഷണം ചെലവിത്തിലാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: