ലഖ്നൗ: ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന് ഭാരതത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇവര്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെന്നും എന്നാല്‍ ഉചിതമായ മറുപടി ഭാരതം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ചൈനീസ്, പാക്കിസ്ഥാന് അതിര്‍ത്തികള്‍ വളരെ അസ്വസ്ഥത നിറഞ്ഞതാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയി രിക്കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞതായും രാജ്നാഥ് വ്യക്തമാക്കി.
ഈ വര്‍ഷം 15ഉം, 2014ല്‍ 52മാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 2012ല്‍ 264, 2013ല്‍ 277 മായിരുന്നു നുഴഞ്ഞുകയറ്റ സംഭവങ്ങള്‍. നേപ്പാള്‍, ഭൂട്ടാന് അതിര്‍ത്തികള്‍ ശാന്തമാണ്. ബംഗ്ലാദേശ്, മ്യാന്മര് അതിര്‍ത്തികളില്‍ പ്രശ്നങ്ങളൊന്നുമില്ല.
അതേസമയം ഇടതുപക്ഷ ഭീകരത വലിയ വെല്ലുവിളിയാണെന്നും പത്ത് സംസ്ഥാനങ്ങളിലെ 125 ജില്ലകളില്‍ ഇത് ബാധിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: