കരൂപ്പടന്ന: സ്വകാര്യ ബസിടിച്ച് പെട്ടിഓട്ടോയിലിടിച്ച് രണ്ടു പേര് മരിച്ചു. പെട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍ തൃശൂര്‍ കാല്‍വരി റോഡില്‍ കുട്ടന്റെ മകന് രാമകൃഷ്ണന് (49), സഹയാത്രികനായ നെട്ടിശ്ശേരി മുക്കാട്ടുകര കുണ്ടൂര്‍ വീട്ടില്‍ വേലായുധന്റെ മകന് രതീഷ് (33) എന്നിവരാണ് മരിച്ചത്.
തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുവെച്ച് കെ.കെ.മേനോന് എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് പെട്ടിഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പെട്ടി ഓട്ടോറിക്ഷ ഇടതുഭാഗത്തെ കാനയിലേക്ക് തെറിച്ചു സമീപത്തെ മതില് തകര്‍ത്താണ് നിന്നത്. ഓട്ടോറിക്ഷക്ക് അടിയില്‍ പെട്ട രാമകൃഷ്ണനെ നാട്ടുകാര്‍ വലിച്ചെടുക്കുകയായിരുന്നു. രതീഷ് റോഡിലേക്ക് തെറിച്ച് വീണു. രതീഷിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രതീഷിന്റെയാണ് ഓട്ടോറിക്ഷ. രതീഷ് അവിവാഹിതനാണ്. അമ്മ വത്സല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: