തിരുവനന്തപുരം: സീറ്റ് വിഭജനം നടത്തുമ്പോള്‍ എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പിയടക്കമുള്ള കക്ഷികള്‍ക്ക് നല്‍കിയിരുന്ന സീറ്റുകളില്‍ തങ്ങള്‍ക്ക് ആനുപാതികമായ പരിഗണന വേണമെന്ന് സിപിഐ. ഇക്കാര്യം സിപിഎം നേതൃത്വത്തോടും എല്‍ഡിഎഫിലും ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
ആര്‍എസ്പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കിയിരുന്ന സീറ്റുകള്‍ വീതംവയ്ക്കുമ്പോള്‍ സിപിഎമ്മിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിന് സമാനമായി സിപി.ഐക്കും സീറ്റുകള്‍ വേണം. മുന്നണി വിട്ടുപോയ കക്ഷികളുടെ സീറ്റുകള്‍ ഏകപക്ഷീയമായി ഏറ്റെടുക്കുന്ന സിപിഎമ്മിന്റെ രീതിയോട് യോജിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാനിടയുണ്ട്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ആര്‍എസ്പി, ജെഡിയു കക്ഷികള്‍ക്ക് നല്‍കിയിരുന്ന സീറ്റുകള്‍ക്ക് അവകാശവാദമുന്നയിക്കാന്‍ പ്രാദേശിക തലത്തില്‍ ബന്ധപ്പെട്ട നേതാക്കള്‍ക്ക് കഴിയണം. ഇതിനായി നേരത്തെ തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കമിടണം.
ഒക്ടോബര്‍ അഞ്ചിനകം സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10നകം സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്ക് പ്രധാന പരിഗണന നല്‍കും. രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ക്ക് സിപിഐ സീറ്റ് നല്‍കില്ല. ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കും.
കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട വിഷയം സിബിഐ അന്വേഷിക്കണം. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ അകാരണമായി സ്ഥലം മാറ്റുന്നെന്ന ആക്ഷേപത്തില്‍ സിപിഐക്ക് പരാതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: