ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി തള്ളി.
കേന്ദ്ര സര്‍വകലാശാല നിയമപ്രകാരം വി.സി സ്ഥാനത്തേക്ക് നിയമനം നടത്താന്‍ തനിക്ക് അധികാരമില്ലെന്നും ഒരു സെര്‍ച് കമ്മറ്റിയാണ് അത് നടത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല സ്വാമിക്ക് വി.സി പദവി വഹിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞുവെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്വാമി വി.സിയാകുമെന്ന് കേട്ട് ഇടതുപക്ഷക്കാര്‍ ബേജാറിലായിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നും സ്മൃതി ഇറാനി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് ഈ വര്‍ഷാവസാനത്തോടെ പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: