കോഴിക്കോട്ട്: കോഴിക്കോട്ട് മഹിളാമന്ദിരത്തില്‍ ബംഗ്ലാദേശി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. എരഞ്ഞിപ്പാലം ഫ്ലാറ്റ് പീഡനക്കേസിലെ ഇരയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . രാവിലെ 11 മണിയോടെയാണ് യുവതിയെ അവശനിലയില്‍ കണ്ടത് .
ബ്യൂട്ടിഷ്യനായി ജോലി നോക്കിയിരുന്ന മുപ്പത്തിനാലുകാരിയെ ഇക്കഴിഞ്ഞ മേയ് 27നാണ് എരഞ്ഞിപ്പാലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വച്ച് അഞ്ചു പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. മുംബൈയിലെ ഹാജി അലി മജാര്‍ മസ്ജിദ് കാണാന്‍ എത്തിയ യുവതിയെ ഡംഡം എന്ന സ്ഥലത്ത് വച്ച് പരിചയപ്പെട്ട ദമ്പതിമാര്‍ ചേര്‍ന്ന് ചേര്‍ന്ന് എന്തോ വാതകം മണപ്പിച്ച ശേഷം അബോധാവസ്ഥയിലാക്കി കോഴിക്കോട്ട് എത്തിക്കുകയായിരുന്നു.
മേയ് 27 ന് രാത്രി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് അഞ്ചു പേര് ചേര്‍ന്ന് മാറിമാറി യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് രക്ഷപ്പെടുത്തിയ യുവതിയെ കോതി മഹിളാ മന്ദിരത്തിലേക്ക് അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: