മരട്: മാരക രോഗം പിടിമുറുക്കിയ മരട് മുന്നൂര്പ്പളളില് ഭാസ്കരന്റെ കുടുംബത്തിനുവേണ്ടി ചികിത്സാസഹായസമിതി രൂപീകരിച്ചു. മരട് ഈസ്റ്റ് കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗത്തില്‍ മുന്നൂര്പ്പള്ളില് ഭാസ്കരന് കുടുംബ ചികിത്സ സഹായനിധി എന്ന പേരില്‍ ജനകീയ സമിതിക്ക് രൂപംകൊടുത്തു. 75 വയസായ ഭാസ്കരന് 8 വര്‍ഷമായി ഹൃദ് രോഗത്തോടൊപ്പം സ്റ്റ്രോക്ക്, ഷുഗര്‍, പ്രഷര്‍ എന്നിവമൂലം തൊഴിലെടുക്കുവാന്‍ നിവര്‍ത്തിയില്ലാതെ അവശനാണ്. ഭാസ്കരന്റെ ഭാര്യ കനക(65) 2010 മുതല്‍ ക്യാന്‍സര്‍ രോഗബാധിതയാണ്. ഭാസ്കരന്റെ മകന് എം.ബി രമേശന്(48) 7 മാസമായി ക്യാന്‍സറിന്റെ ഓപ്പറേഷന് കഴിഞ്ഞ് കീമോതെറാപ്പി തുടരുകയുമാണ്. രമേശന്റെ ഭാര്യ ബിന്ദുവിന് തൊഴിലില്ല. കുടുംബത്തിലെ 3പേരേയും നിത്യേന പരിചരിക്കേണ്ടതുള്ളതിനാല്‍ കൂലിവേലക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ബിന്ദുവും. 9-ാം ക്ലാസിലും 5-ാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുംഇവര്ക്കുണ്ട്. ചികിത്സാചെലവും കുട്ടികളുടെ വിദ്യാഭ്യസവും സങ്കടത്തിലാക്കുന്നുണ്ട്. ഈ നിര്‍ദ്ധനകുടുംബം ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുകയാണ് ഉദാരമതികളില്‍നിന്നും. ഇതിനായി മരട് നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ.രാജുവിന്റേയും രോഗിയായ രമേശന്റേയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, കുണ്ടന്നൂര്‍ ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട്നമ്പര്‍: 67337437101 ,ഐഎഫ്എസ് സികോഡ്: 0001100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: