കോഴിക്കോട്: ജില്ലയിലെ മണല്‍ ഖനന മേഖലയിലെ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് ആവശ്യപ്പെട്ടു. മണല്‍ വാരല്‍ തൊഴിലാളികളുടെയും മണല്‍ ഉപഭോക്താക്കളുടെയും പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടിക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണല്‍ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന സമര പ്രഖ്യാപന കണ്വെന്ഷന് ഒക്ടോബര്‍ നാലിന് വൈകിട്ട് നാലു മണിക്ക് പന്തീരാങ്കാവിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
മണല്‍ മാഫിയകളെ സഹായിക്കുന്നതിനു വേണ്ടി ഭരണാധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോഴിക്കോട് ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നുള്ള മണലെടുപ്പ് സ്തംഭിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന 1500 ല്‍ പരം തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. കൂടാതെ സാധാരണക്കാരായ ആളുകള്‍ക്ക് വീടുവെക്കുന്നതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മണല്‍ ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: