അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 62-ാം പിറന്നാള്‍ അമൃതപുരിയില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. സത്സംഗത്തിനു ശേഷം പ്രഥമസന്ന്യാസ ശിഷ്യനായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ പാദപൂജ നടന്നു. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്കി. സംസ്ഥാനത്ത് ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിന് അമൃതാനന്ദമയി മഠം നൂറുകോടി രൂപ സംഭാവന ചെയ്തു.
ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മുഖ്യാതിഥിയായിരുന്നു.
സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമായി സ്വയം സജ്ജരാവേണ്ടതിന്റെ ആവശ്യകത അമ്മ ഭക്തരെ ഓര്‍മിപ്പിച്ചു. ഹജ്ജ് കര്മ്മത്തിനിടയിലുണ്ടായ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട സഹോദരങ്ങളുടെ ആത്മാവിനായും യുദ്ധത്തിലും ദുരന്തങ്ങളിലും ജീവനും കിടപ്പാടവും നഷ്ടപ്പെട്ടവര്ക്കായുമുള്ള പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉദ്ബോധിപ്പിച്ചു. ജന്മദിന സന്ദേശവും അമ്മ നല്കി. ഭൗതിക വിജയം ക്ഷണികമാണ്. നമ്മുടെ മനസ്സിനുമേലും ഇന്ദ്രിയങ്ങളുടെ മേലുമുള്ള ആന്തരിക വിജയമാണ് നമുക്ക് ആവശ്യമെന്ന് അമ്മ ഓര്‍മിപ്പിച്ചു.
ജന്മദിനാഘോഷച്ചടങ്ങുകള് തന്നെ അത്ഭുതപ്പെടുത്തിയെന്ന മുഖവുരയോടെയാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. സ്വന്തം അമ്മയില്‍ നിന്ന് അനുകമ്പ ഏറ്റുവാങ്ങുന്നത് പോലെ, ശിവസന്നിധിയില്‍ നിന്ന് വരദാനം ഏറ്റുവാങ്ങുന്നതുപോലെ ആണ് ജന്മദിനാഘോഷച്ചടങ്ങില് ആളുകള്‍ വീടുകളും ക്ഷേമപദ്ധതികളുമേറ്റുവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ സ്നേഹത്തിന് അതിരുകളില്ല.
3.6 കോടി ജനങ്ങളെ ആശ്ലേഷിച്ച് ആലിംഗനം ചെയ്ത് അമ്മ ലോകചരിത്രത്തിലെ തന്നെ അത്ഭുതമാണ്. ഭീകരവാദം, പരിസ്ഥിതി മലിനീകരണം, സ്ത്രീപീഡനം എന്നിവെക്കെതിരെ അമ്മ സ്വീകരിച്ച നിലപാടുകള്‍ മാതൃകാപരമാണ്. അമ്മയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ എത്തിയ ശേഷം മുന്നോട്ടു വെച്ച രണ്ടു കാര്യങ്ങള്‍ ശുചീകരണവും ഗംഗയെ മാലിന്യമുക്തമാക്കുന്നതുമാണ്. ഈ പദ്ധതികള്‍ക്കായി അമ്മ നല്കിയ 100 കോടിക്ക് അമിത് ഷാ നന്ദി പറഞ്ഞു.
ആര്ഷപാരമ്പര്യത്തിലെ ഏറ്റവും തിളക്കമാര്‍ന്ന മഹദ് വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ജന്മദിനാഘോഷത്തോടനബന്ധിച്ച് അമൃതകീര്‍ത്തിപുരസ്കാരം സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നുരുഗവര്ണര്. ഭാരതം എക്കാലത്തും മഹാന്മാരായ ഋഷീശ്വരന്മാരുടെ നാടാണ്. ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ഈ പാരമ്പര്യത്തിലെ പ്രതിഭകളാണ്.
ഒരുരുജാതി, ഒരുരുമതം, ഒരുരുദൈവം എന്ന സന്ദേശത്തിലൂടെ ലോകത്തിന് ഏകതയുടെ ദര്‍ശനം നല്കിയ ശ്രീനാരായണഗുരുരുദേവനും ഈ പാരമ്പര്യത്തിലെ കണ്ണിയാണ്. ഇവര്‍ക്കിടയിലാണ് അനുകമ്പയുടെയും സഹായാനഭൂതിയുടെയും ഉജ്ജ്വലപ്രവാഹമായി അമ്മ കടന്നുവരുന്നത്. ലോകത്താകമാനം ദശലക്ഷങ്ങളാണ് അമ്മയുടെ കാരുണ്യത്തിനും സ്നേഹത്തിനും പാത്രമായത്. നിസ്വാര്‍ത്ഥ സേവനമാണ് അമ്മയുടെ ദര്‍ശനം, ഗവര്‍ണര്‍ പറഞ്ഞു.
ലോകം കണ്ട ഏറ്റവും വലിയ സേവനപ്രവൃത്തിയാണ് അമ്മ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. അമ്മയുടെ ജന്മദിനം കേരളത്തില്‍ ഇത്തരം നടപടികളുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ 100 കോടി രൂപയുടെ ശൗചാലയങ്ങളും ശുചീകരണവും നടത്തുമെന്ന മാതാ അമൃതാനന്ദമയിമഠത്തിന്റെ പ്രതിജ്ഞാപത്രം അമ്മയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.
അമ്മയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും, വര്‍ഗ്ഗ വര്‍ണ്ണങ്ങളുടെയും വ്യത്യാസമില്ലത്തതാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞു. 1989ല്‍ പരിചയപ്പെട്ട നാള് മുതല്‍ താന്‍ പ്രവര്‍ത്തന മാതൃകയായി അമ്മയുടെ ജീവിതമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു. കലിയുഗത്തിലെ അവതാര ചൈതന്യമാണ് അമ്മയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ മതത്തിന്റെയും സാരാംശം സമന്വയിച്ചതാണ് അമ്മയുടെ ദര്‍ശനവും പ്രവര്‍ത്തനവുമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫസര്‍ പി. ജെ. കുകുര്യന്‍ പറഞ്ഞു.
അമ്മയുടെ വാക്കുകള്‍ കേട്ടാല്‍ ലോകത്തെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തീഭാവമാണ് അമ്മയെന്നും അമ്മ കേരളത്തിന്റെ വരദാനമാണെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: