തിരുവനന്തപുരം: അഴിമതി നടത്തുന്നതിനും അഴിമതിക്കാരെ സംരക്ഷിക്കുന്നതിനും കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇക്കാര്യത്തില്‍ ഐ, എ ഗ്രൂപ്പുകള്‍ കൈകോര്‍ത്ത് നില്‍ക്കുകയാണ്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഇതെല്ലാം കാണുന്നുണ്ടെന്നാണ് കരുതുന്നത്.
അഴിമതിക്കാര്‍ക്ക് ഗ്രൂപ്പ് പരിരക്ഷ ലഭിക്കുകയില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. കണ്‍സ്യൂമര്‍ഫെഡിലും കശുവണ്ടി കോര്‍പ്പറേഷനിലും നടന്ന അഴിമതിക്കും അഴിമതിക്കാര്‍ക്കും അവസാനനിമിഷം വരെ കുടപിടിച്ചയാളാണ് രമേശ് ചെന്നിത്തല. കശുവണ്ടി വികസനകോര്‍പ്പറേഷനില്‍ നടന്ന അഴിമതി സിബിഐക്ക് വിട്ടത് കേരളാ ഹൈക്കോടതിയാണ്. ഇതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഐ ഗ്രൂപ്പുകാരനായ ആര്. ചന്ദ്രശേഖരന് രാജിവയ്ക്കേണ്ടി വന്നത്. എന്നിട്ടാണ് രമേശ് ചെന്നിത്തല അഴിമതിവിരുദ്ധ വേദാന്തപ്രസംഗം തുടങ്ങിയിരിക്കുന്നതെന്നും വി എസ് പരിഹസിച്ചു.
കണ്‍സ്യൂമര്‍ഫെഡില്‍ നൂറുകോടിയിലേറെ അഴിമതി നടന്നുവെന്ന് വിളിച്ചു പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളാണ്. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് പ്രഹസനമാണ്.
ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. രമേശ് ചെന്നിത്തലയ്ക്ക് അല്പമെങ്കിലും അന്തസ്സുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഇപ്പോള്‍ മത്സരം നടക്കുന്നത്. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറക്കരുത്. വരുന്ന തെരഞ്ഞെടുപ്പുകളിലൂടെ ജനം ഇതിന് മറുപടി നല്‍കുമെന്നും വി എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: