കോഴിക്കോട്: 7.8 കോടി രൂപ ചെലവില്‍ നഗരത്തിലെ 6 റോഡുകളുടെ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങി. ഈസ്റ്റ് കല്ലായിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജയി ല്‍റോഡ്, ചിന്താവളപ്പ്- ചാല പ്പുറം റോഡ്, പി.വി.സാമി റോഡ്, പുതിയപാലം –ചാലപ്പുറം റോഡ്, പുതിയ പാലം- മൂരിയാട് റോഡ്, ചാലപ്പുറം- ഈസ്റ്റ് കല്ലായി റോഡ് എന്നിവയാണ് നവീ കരിക്കുന്നത്. ഇതുള്‍പ്പെടെ കോഴിക്കോട് നഗരസഭാ പരിധിയിലെ 19 റോഡുകളാ ണ് 40 കോടി രൂപാ ചെലവില്‍ ഒറ്റത്തവണ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ പറ ഞ്ഞു. ഫ്രൈഡേ ക്ലബ്ബ് മുത ല്‍ കല്ലായി റോഡ് വരെ ഇന്റര്‍ലോക്ക് ചെയ്യാന്‍ എം. എല്‍ .എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവ ദിച്ചതായി മന്ത്രി അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്റ്റ് സൊസൈറ്റിയാണ് ആറു റോഡുകളുടേയും നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ എം.ടി.പത്മ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: