കൊട്ടാരക്കര: പഴയ കൊല്ലം-ചെങ്കോട്ട റോഡ് യാഥാര്ത്ഥ്യമാകുന്നതുവരെയും ബിജെപി ജനകീയസമരസമിതിക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ് പറഞ്ഞു.
വികസനത്തിന് തടസമായി നില്ക്കുന്ന വ്യാപരസ്ഥാപനത്തിനുമുന്നില് ഇന്നലെ ആരംഭിച്ച ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കരയുടെ വികസനത്തിന് ആരു മുന്നിട്ടിറങ്ങിയാലും ബിജെപി പിന്തുണക്കും. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നതാണ് ബിജെപിയുടെ നയം. ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന സമാന്തരറോഡ് യാഥാര്‍ത്ഥ്യമാകുവാന്‍ കൈയ്യേറ്റഭൂമി വിട്ടുനല്‍കി കടയുടമ മാതൃകയാകണമെന്നും രമേശ് പറഞ്ഞു. സമരം അയിഷപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത് അദ്ധ്യക്ഷത വഹിച്ചു.
ചാലൂക്കോണം അജിത്, സുനില്‍, രാജന്‍മാസ്റ്റര്‍, പുലമണ്‍ ബിജു, എന്‍.ബേബി, എസ്. ആര്.രമേശ്, സി.മുകേഷ്, വി.ഫിലിപ്പ്, ഷിജു പടിഞ്ഞാറ്റിന്‍കര, എ.എസ്.ഷാജി, ഹനീഫ, സരസന് കൊട്ടാരക്കര, ബി.സോമശേഖരന്‍നായര്‍, കല്യാണി സന്തോഷ് ജോസ് ചെമ്പറ്റയില്, എം. കുഞ്ഞുമോന്, രാജു തോമസ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
………………….
മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍
പ്രവര്‍ത്തനം തുടങ്ങി
കൊല്ലം: ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിലുള്ള മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ജില്ലാ ആശുപത്രിക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാന സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയെല്ലാം ചികിത്സാ സേവനം ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ജില്ലാ അസി. കളക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിച്ചു.
അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങളില്‍ രോഗ പരിശോധനകള്‍ നടത്താനും ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേടാനും സൗകര്യമുണ്ടാകും.
കാര്‍ഡിയോ തൊറാസിക് സര്‍ജറി ഒ.പി വിഭാഗം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ പ്രവര്‍ത്തിക്കും. അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് തുടക്കം കുറിച്ചതെന്ന് ചെയര്മാന് എ. സലാം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സി.ഇ.ഒ ടി.ജി. തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ്, ഡോ. പ്ര’ാകുമാരി, ഡോ. നൈജു, മാര്‍ക്കറ്റിംഗ് ഹെഡ് സുനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: