കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വരുന്നത് അഞ്ചാം തവണ. ഓരോ തവണ വരുമ്പോഴും പ്രവര്‍ത്തകരുടെ ഊര്‍ജ്ജവും ആവേശവും വര്‍ദ്ധിക്കുന്നു. അതേ ഊര്‍ജ്ജവും ആവേശവുമാണ് ബിജെപിക്ക് വേണ്ടത്. കേരളജനതയുടെ വിജയത്തിനായി നന്മയ്ക്കായി വികസനം എന്തെന്ന് കാണിച്ചുകൊടുക്കാന്‍ നമ്മള് വരുമെന്ന സൂചന നല്‍കിയായിരുന്നു അമിത്ഷായുടെ വരവും പ്രസംഗവും. സ്വപ്നമല്ല സാക്ഷാത്കാരമാണ്. ഗുജറാത്തിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒറീസയിലും കൈവരിച്ച വിജയമുദ്ര കാണിച്ച് മടക്കം. പ്രവര്‍ത്തകരുടെ മുന്നില്‍ കൈപൊക്കി ആ വിജയമുദ്ര കാണിച്ചപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയായിരുന്നു അമിത്ഷാ നല്‍കിയിരുന്നത്. അതേസമയം ഇന്നലെ നവോത്ഥാന സംഗമത്തിന് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന സംസ്ഥാനനേതാക്കളെ അടക്കം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷം മാത്രമാണ് അകത്ത് കയറ്റിയത്. ദേശീയപാതയില്‍ നിന്ന് വേദിയിലേക്ക് എത്താന്‍ പ്രത്യേകവഴി ഒരുക്കിയിരുന്നു. ബാരിക്കേഡ് കെട്ടിവെച്ച വഴികളിലെ ഇരുവശങ്ങളിലും പോലീസുകാരും കേന്ദ്രസേനാംഗങ്ങളും നിലയുറപ്പിച്ചു. ഇതുവഴി മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പ്രധാനവേദിയില്‍ അരമണിക്കൂര്‍ ഇടവിട്ട് സിആര്‍പിഎഫ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: