അമൃതപുരി: അമ്മയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലത്തതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മാതാ അമൃതാനന്ദമയിദേവിയുടെ ജന്മദിനാഘോഷച്ചടങ്ങുകള് തന്നെ അത്ഭുതപ്പെടുത്തിയെന്ന മുഖവുരയോടെയാണ് അമിത്ഷാ പ്രസംഗം തുടങ്ങിയത്. സ്വന്തം അമ്മയില്‍ നിന്ന് അനുകമ്പ ഏറ്റുവാങ്ങുന്നതും ശിവസന്നിധിയില്‍ നിന്നു വരദാനം ഏറ്റുവാങ്ങുന്നതും പോലെയാണ് ജന്മദിനാഘോഷ ചടങ്ങില്‍ വ്യക്തികള്‍ വീടുകളും ക്ഷേമപദ്ധതികളുമേറ്റുവാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയുടെ സ്നേഹത്തിന് അതിരുകളില്ല. 3.6 കോടി ജനങ്ങളെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച അമ്മ ലോകചരിത്രത്തിലെ അത്ഭുതമാണ്. ഭീകരവാദം, പരിസ്ഥിതി മലിനീകരണം, സ്ത്രീപീഡനം എന്നിവയ്ക്കെതിരെ അമ്മ സ്വീകരിച്ച നിലപാടുകള്‍ മാതൃകാപരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ എത്തിയ ശേഷം മുന്നോട്ടുവച്ച രണ്ടു കാര്യങ്ങള്‍ ശുചിത്വവും ഗംഗയെ മാലിന്യമുക്തമാക്കുന്നതുമാണ്. ഈ പദ്ധതികള്‍ക്കായി അമ്മ നല്കിയ 100 കോടിരൂപയക്ക് അമിത്ഷാ നന്ദി പറഞ്ഞു.
അമ്മയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും വര്ഗവര്ണ്ണങ്ങളുടെയും വ്യത്യാസമില്ലത്തതാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്ത്തുള്ള പറഞ്ഞു. 1989ല്‍ പരിചയപ്പെട്ട നാള് മുതല്‍ താന്‍ പ്രവര്‍ത്തന മാതൃകയായി അമ്മയുടെ ജീവിതമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു. കലിയുഗത്തിലെ അവതാരചൈതന്യമാണ് അമ്മയെന്നും നജ്മ ഹെപ്ത്തുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: