ശ്രീനഗര്‍: മാട്ടിറച്ചി നിരോധനമുള്‍പ്പെടെയുള്ള വിഷയങ്ങളിലെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വര്‍ഗീയ സ്പര്‍ധ വളര്‍ത്തുമെന്ന പേരില്‍ ജമ്മു കാശ്മീരില്‍ നിരോധിച്ച ഇന്റര്‍നെറ്റ് മൂന്ന് ദിവസത്തിന് ശേഷം പൂര്‍ണമായി പുന:സ്ഥാപിച്ചു.
സംസ്ഥാനത്തെ ലാന്ഡ്ലൈന്ബ്രോഡ്ബാന്റ് സേവനങ്ങള്‍ ഞായറാഴ്ച രാത്രി മുതല്‍ ലഭ്യമായിത്തുടങ്ങിയെങ്കിലും മൊബൈല്‍ ഡാറ്റാ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പുന:സ്ഥാപിച്ചത്.
വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണി വരെയായിരുന്നു നിരോധനം. എന്നാല്‍ വലിയ പെരുന്നാളിന് സംഘര്ഷസാദ്ധ്യതയുണ്ടെന്ന പേരില്‍ അത് ഒരു ദിവസം കൂടി നീട്ടുകയായിരുന്നു.
മാട്ടിറച്ചി നിരോധിച്ച ഹൈക്കോടതി വിധിയ്ക്ക് വിരുദ്ധമായി പെരുന്നാള്‍ ദിനങ്ങളില്‍ ഇറച്ചി വെട്ടുമെന്ന ചില സംഘടനകളുടെ നിലപാടിനെ മുന്‍നിര്‍ത്തിയായിരുന്നു ഇന്റര്‍നെറ്റ് നിരോധന തീരുമാനം. അഡ്വ.പര്മോക്ഷ് സേത്തിന്റെ ഹര്‍ജിയെതുടര്‍ന്നായിരുന്നു കോടതി വിധി. പ്രത്യുപകാരമെന്ന വണ്ണം ഇയാളെ പിന്നീട് ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലായി നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: