ആലപ്പുഴ: തെരഞ്ഞെടുപ്പുകളില്‍ ഇടതുവലതു മുന്നണികള്‍ ധീവര സമുദായത്തെ അവഹേളിക്കുകയാണെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മലബാര്‍ മേഖലയിലെ തീരപ്രദേശങ്ങളില്‍ ധീവര സമുദായത്തിന് സ്വാധീനമുള്ള ഇടങ്ങളില്‍ പോലും സമുദായത്തെ ഇടതുവലതു മുന്നണികള്‍ സ്ഥാനാര്ത്ഥികളാക്കുന്നില്ല.
യുഡിഎഫ് മുസഌംലീഗിനും എല്‍ഡിഎഫ് ഐഎന്എലിനുമാണ് ഇവിടങ്ങളില്‍ സീറ്റ് നല്‍കുന്നത്.
കാസര്‍കോടും കോഴിക്കോടും ബിജെപി മത്സരിപ്പിച്ച ധീവര സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുകയാണെങ്കില്‍ ധീവരസഭ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുല്യാധിഷ്ഠിത, പ്രശ്നാധിഷ്ഠിത ശരിദൂരം എന്ന നയമായിരിക്കും ധീവരസഭ സ്വീകരിക്കുകയെന്നും ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: