കാളരാത്രിര്മോഹരാത്രിര്മോഹദാത്രിര്മദോത്കടാ
മഹനീയാ മഹാരാധ്യാ മഹാനന്ദാ മഹാമതിഃ
770. കാളരാത്രിഃ- കല്പാന്തപ്രളയം കഴിഞ്ഞ് എല്ലാം നശിച്ച് ശൂന്യതമാത്രം അവശേഷിക്കുമ്പോഴുണ്ടാകുന്ന തമസ്സിനെ കാളരാത്രി എന്നുപറയും. ജഗത്തിനെ സംഹരിക്കുന്ന കാളരാത്രി ദേവിയാണ്.
ശരീരമാണു താനെന്നു കരുതുന്ന മനുഷ്യന്റെ മരണത്തിനു മുമ്പുള്ള രാത്രിയേയും കാളരാത്രി എന്നുപറയും. ശരീരം ഉപേക്ഷിക്കാനിഷ്ടമില്ലാതെ ദുഃഖിക്കുന്ന ജീവാത്മാവിന്റെ പാരവശ്യം രാത്രിയെ ഭയങ്കരമാക്കും.
ഭയങ്കരമായ കൂരിരുട്ടുള്ള രാത്രിയെയും കാളരാത്രി എന്നുപറയും. ഈ മൂന്നര്ത്ഥത്തിലും ദേവി ഭയമുണ്ടാക്കുന്ന തമോമൂര്ത്തിയാണെന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: