കൊച്ചി: തേയിലത്തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാലോചനകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ ഇനി സമരമാര്‍ഗ്ഗം മാത്രം. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൊഴിലാളികള്‍ക്കിടയില്‍ ചര്‍ച്ച ഉയരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ മുന ഒടിക്കുന്നതിന് ഭരണപ്രതിപക്ഷങ്ങള്‍ മുതലാളികളുമായി ചേര്‍ന്നൊരുക്കിയ നാടകമാണ് കൂടിയാലോചനയെന്നാണ് തൊഴിലാളിപക്ഷം.
വേതനം 500 രൂപയാക്കാന്‍ സാധിക്കില്ലെന്ന തോട്ടമുടമകളുടെ കടുംപിടുത്തവും, മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതിന്റെ മുന്നോടിയാണ്. നേരത്തെ തോട്ടമുടമകളെ നഷ്ടത്തിലാക്കി കൂലിവര്‍ദ്ധനവ് സാധ്യമാകില്ലെന്ന പ്രസ്താവന ഇറക്കിയ മുഖ്യമന്ത്രി തൊഴിലാളിക്ക് കൂലിവര്‍ദ്ധനവ് ആവശ്യമാണെന്ന് പറഞ്ഞ് തടിതപ്പി. 300 രൂപ കൂലിപോലും നല്‍കാനാകാത്ത സ്ഥിതിയാണിപ്പോഴെന്ന മുതലാളിമാരുടെ വാക്കുകളാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
നിലവിലെ 232 രൂപ കൂലി 300 രൂപയാക്കാന്‍ നേരത്തെ മുതലാളിമാരുമായി ധാരണയിലെത്തിയവരാണ് സമരത്തെ നയിക്കുന്നത്. അങ്ങനെ എല്ലാ അലവന്‍സുമടക്കം കുറച്ച് തൊഴിലാളിക്ക് ആകെ 500 രൂപ കൂലി നല്കി പ്രശ്നം തീര്‍ക്കാനുള്ള നടപടികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ജീവിതം പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ എസ്റ്റേറ്റുടമകളുമായി ആലോചിച്ച് ആവുന്നതെല്ലാം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും കൂടിയാകുമ്പോള്‍ മേലില്‍ തൊഴിലാളികള്‍ സമര സന്നദ്ധരാകില്ലെന്നാണ് നേതാക്കന്മാരുടെ കണക്ക് കൂട്ടല്‍.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെതിയുള്ള തോട്ടമുടമകളുടേയും, നേതാക്കളുടേയും കൂട്ടായ്മയാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങളോട് ചേര്‍ന്ന് നിന്ന് സമരം നയിച്ച് ആവേശം തകര്‍ക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. ഇതാണ് തോട്ടമുടമകള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: