കേരളത്തിലെ തേയില തോട്ടം തൊഴിലാളികള്‍ക്കു അഞ്ഞൂറു രൂപ പ്രതിദിന വേതനം നല്കുവാന് ഒരു കാരണവശാലും ആവില്ലെന്ന തേയിലത്തോട്ടം കമ്പനികളുടെ ആവശ്യത്തെ മാത്രം കേരള സര്‍ക്കാര്‍ വളരെ രഹസ്യമായി പരിഗണിച്ചു. തേയില തോട്ടം തൊഴിലാളികളുമായി വെറുതെ ചര്‍ച്ചകള്‍ നടത്തി തേയില തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളും, സമരങ്ങളും എങ്ങിനെയെങ്കിലും ഇല്ലാതാക്കുമെന്നു ‘മതേതര’ കോണ്‍ഗ്രസ് പാര്‍ട്ടിയും മതേതര കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇരുപാര്‍ട്ടികളും നേതൃത്വം കൊടുക്കുന്ന ‘തൊഴിലാളി യൂണിയന്’ നേതാക്കളും.
ശ്രീകുമാര്‍
തൊഴിലാളികള്‍ക്ക് അതത് കാലഘട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ശമ്പളവര്‍ദ്ധന അനിവാര്യമാണ്. തോട്ടം മുതലാളിമാര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടത് എടുക്കുക, തൊഴിലാളികളുടെ വേതനത്തില്‍ കൈയ്യിട്ടുവാരാതെയിരിക്കുക.അതാണ് വേണ്ടത്.
അനില്‍ കുമാര്‍
മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയ സമരം അധികാരികളുടെ കണ്ണുതുറപ്പിച്ചുവെങ്കിലും നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വീണ്ടും ചര്‍ച്ച ചര്‍ച്ച എന്നുപറഞ്ഞ് നാടകം കളിക്കുകയാണ് സര്‍ക്കാര്‍. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍പോലും നേടിക്കൊടുക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുമാത്രമാണ്.
ആതിര
പ്രതികരിക്കാൻ ഇവിടെ എഴുതുക: