തിരുവനന്തപുരം: ഐതിഹാസികമായ അരിപ്പ ഭൂസമരം ആയിരം ദിനങ്ങള്‍ പിന്നിട്ടു. ആയിരം ദിനം തികഞ്ഞ ഇന്നലെ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രത്യേക സമരം സംഘടിപ്പിച്ചു.
ആദിവാസികളോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പു ചോദിക്കുന്നതായി പ്രത്യേക സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സുഗതകുമാരി പറഞ്ഞു.ആദിവാസികളുടെ ആവശ്യങ്ങളോട് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇപ്പോള്‍ അവരുടെ വീടും കൃഷിഭൂമിയും ഒക്കെ ഇല്ലാതാക്കി തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുകയാണ്. വന്‍കിടക്കാരുടെ താത്പര്യ സംരക്ഷണത്തിന് ആദിവാസികളുടെ ജീവിതം ബലി കഴിച്ചിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകളുടെ അനാസ്ഥ മൂലമാണ് ആദിവാസികള്‍ക്ക് സമരം ചെയ്യേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.
ശ്രീരാമന് കൊയ്യോന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് വെണ്ണിയൂര്‍ ഹരി, നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രന്, വി. സുരേന്ദ്രന്‍പിള്ള, കടകംപള്ളി സുരേന്ദ്രന്, ചെറിയാന് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ ഭൂരഹിതര്‍ക്കും കൃഷി ഭൂമി നല്‍കുക, , സര്‍ക്കാര്‍ ഏറ്റെടുത്ത ചെറുവള്ളി, തെന്മലവാലി ബോയ്സ് എസ്റ്റേറ്റുകള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, ആദിവാസികള്‍ക്ക് മൂന്നു സെന്റിന് പകരം കൃഷി ഭൂമി വിതരണം ചെയ്യുക, അരിപ്പ ഭൂസമരം കൃഷിഭൂമി നല്കി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: