അത്തോളി: ആശയ ദാരിദ്ര്യം നേരിടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവശേഷഷിച്ച അണികളെ പിടിച്ച് നിര്‍ത്താനായി ഹൈന്ദവവിരു ദ്ധ വികാരം വളര്‍ത്തി സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മഃ ഭാര്‍ഗവറാം അഭിപ്രായപ്പെട്ടു. ‘കലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും’ എന്ന വിഷയത്തെ ആസ്പദമാക്കി അത്തോളി കെഎസ്ഇബി ജംഗ്ഷനില്‍ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ വര്‍ഗീയ വികാരം വളര്‍ത്തി ഹിന്ദുത്വത്തിന്റെ വിരോധിയായി നിലകൊള്ളുന്നതിനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുവിരുദ്ധമായി സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നിലെല്ലാം സി.പി.എമ്മിന് വലിയ പങ്കുണ്ട്. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചുപോയ മഹാന്മാരുടെയും ആചാര്യന്മാരുടെയും പ്രതിമകളെപ്പോലും ഈ ഫാസിസ്റ്റ് പാര്‍ട്ടി വെറുതെ വിടാറില്ല എന്നതിന് തെളിവാണ് കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിനെ പ്രതീകാത്മകമായി കുരിശിലേറ്റുകയും കലിയടങ്ങാതെ കയറിട്ട് വലിച്ചിഴക്കുകയും ചെയ്തത്. പാലക്കാട് സിപിഎം പാര്‍ട്ടി പ്ലീനത്തില്‍ എടുത്ത നിലപാടിന് വിരുദ്ധമായി കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നിസ്കരിക്കാന്‍ പുല്‍പ്പായവിരിച്ച് കൊടുത്ത് സമൂഹത്തിന് മുമ്പില്‍ പരിഹാസ്യരായ സിപിഎം ഇപ്പോള്‍ കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഗണപതിഹോമവും വാസ്തുപൂജയും ഗോപൂജയും ശ്രീകൃഷ്ണജയന്തിയും നടത്തി വീണ്ടും പരിഹാസ്യരാവുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. ഇനി ചെഗുവരയെ ദൈവമായി ചിത്രീകരിച്ച് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദനെ ബൂര്‍ഷ്വാസിയെന്ന് ചിത്രീകരിച്ച സിപിഎം ഇപ്പോള്‍ നടത്തുന്ന സമ്മേളനങ്ങളില്‍ മുഴുവന്‍ വിവേകാനന്ദ സ്വാമിയുടെ കട്ടൗട്ടറുകളും ഫ്ളക്സുകളും കവാടങ്ങളും നിര്‍മ്മിച്ച് തങ്ങളുടെ രാഷ്ട്രീയ പാപ്പരത്വം സ്വയം ഏറ്റുപറയുന്ന സ്ഥിതിയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. പൊതുവിഷയങ്ങളിലുള്ള സമീപനം ഇടത്-വലതു മുന്നണികള്‍ ഒത്തുകളിച്ച് കൊണ്ടാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി. കേശവന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ. ഷൈനു, സി. ലിജു സംസാരിച്ചു. ബൈജു കൂമുള്ളി പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പദയാത്രയ്ക്ക് സി.കെ. രവീന്ദ്രന്, കെ. രജനീഷ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: