കോഴിക്കോട്: മൂന്ന് മക്കളെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കളെ പൊലീസ് പിടികൂടി.
കോഴിക്കോട് റെയില്‍വെസ്റ്റേഷനിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കാനെത്തിയ പെയിന്റിംഗ് തൊഴിലാളി കൃക്കൈപ്പറ്റ സ്വദേശിയും കട്ടിപ്പാറ സ്വദേശിനിയുമാണ് ഒളിച്ചോടിയത്. കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവിനൊപ്പം കട്ടിപ്പാറയിലെ ഒരു ഫഌറ്റിലാണ് യുവതിയും മക്കളും താമസിച്ചിരുന്നത്. ഫഌറ്റിനോട് ചേര്‍ന്നുള്ള വാടകവീട്ടിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിന്റെ താമസം. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹമാണ് മകള്‍ക്ക് ട്യൂഷനെടുത്തിരുന്നത്. ഈ ബന്ധമാണ് പ്രണയത്തിലേക്ക് മാറിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് യുവതിയും പത്തും രണ്ടും വയസുള്ള പെണ്മക്കളേയും മൂന്ന് വയസുള്ള മകനേയും കൂട്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി.
കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ താമസിച്ച ശേഷം മക്കളുമായി തിരികെ കോഴിക്കോട്ടെത്തിയ യുവതി മൂന്ന് കുട്ടികളേയും റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം വയനാട്ടിലേക്ക് പോയി. മക്കളേയും ഭാര്യയേയും കാണാനില്ലെന്ന് കാണിച്ച് ഷാജി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇരുവരുടേയും ഫോണ്‍കോളുകള്‍ പിന്തുടര്ന്ന് കൊല്ലത്ത് നിന്ന് പൊലീസ് പൊക്കിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞ് നടന്ന കുട്ടികളെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മക്കളെ പിതാവ് ഷാജി്ക്കൊപ്പം വിട്ടു. മക്കളെ ഉപേക്ഷിക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: