ന്യൂയോർക്ക്: ജമ്മുകശ്മീർ പ്രശ്നം ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള വിഷയം മാത്രമാണെന്നും ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടയൊന്നാണ് അതെന്നും അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുയമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരപ്രവർത്തനവും മോദിയും ഒബാമയും ചർച്ച ചെയ്തു. വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടക്കുമ്പോൾ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരതയും ചർച്ച ചെയ്തു. ഭീകരതയെ നല്ലതെന്നും ചീത്തയെന്നു വേർതിരിക്കാനാവില്ല. ചർച്ചയിലെ കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: