പാറ്റ്ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി പരാമര്ശിച്ചതിനാണു നടപടി. സംഭവത്തെ തുടര്‍ന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ലാലുവിനെതിരെ നോട്ടീസ് അയച്ചിരുന്നു.
ലാലു പ്രസാദ് യാദവിന്റെ വിവാദപ്രസംഗത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
റാഗ്പൂരില് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ലാലു പ്രസാദിന്റെ വിവാദപരാമര്‍ശം. ലാലുപ്രസാദിന്റെ മകന് തേജസ്വി യാദവാണ് ഇവിടെ നിന്നും ജനവിധി തേടുന്നത്. ഈ തെരഞ്ഞെടുപ്പ് മുന്നോക്കവിഭാഗവും പിന്നാക്കവിഭാഗവും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ആര്‍ജെഡി നേതാവിന്റെ വാക്കുകള്‍.
ഇതിനെതിരെ ശക്തമായ വിമര്‍ശവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. ലാലു ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ നന്ദകിഷോര്‍ യാദവ് ആരോപിച്ചു.
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ലക്ഷ്യം വികസനമാണ് എന്നും ഭാവിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ മുന്നോക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും സഞ്ചരിക്കാമെന്നും ലാലുവിനെ പരിഹസിച്ച് സുശീല്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: