മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സുര ക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തിങ്കളാഴ്ച രാത്രി 11.30യോടെ വിമാനത്താവളത്തിലെ ലാന്‍ഡ്ലൈന്‍ നമ്പരിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്.
ഫോണെടുത്ത വിമാനത്താവള ഉദ്യോഗസ്ഥ നോട് അന്ധേരിയിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അഞ്ച് പേര് വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി സംസാരിക്കുന്നത് കേട്ടതായി ഇയാള്‍ പറഞ്ഞു. മുംബൈ വിമാനത്താവളം, ഹോട്ടല്‍ താജ് തുടങ്ങിയ സ്ഥാലങ്ങളില്‍ സ്ഫോ ടനത്തിനായി 16 വാഹനങ്ങള്‍ വാടകക്കെടുത്തതായും പറഞ്ഞ തായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിശേഷ് കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ സംസാരിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു. ആഭ്യന്തര ടെര്‍മിനല്‍, രാജ്യാന്തര ടെര്‍മിനല്‍, താജ് ഹോട്ടല്‍ എന്നിവയ്ക്ക് സമീപമായി ചൊവ്വാഴ്ച രാവിലെ ഒന്പതിനു പത്തിനും ഇടയ്ക്ക് അഞ്ചു വാഹനങ്ങള്‍ പൊട്ടിത്തെറിക്കും.
2008 ലെ മുംബൈ ഭീകരാക്രമണ പരമ്പരയെക്കാള്‍ വലുതായിരിക്കും ഇതെന്നും ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇതൊരു തട്ടിപ്പ് സന്ദേശമാണെന്നാണ് കണ്ടെത്തിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: