1) ആദ്യമായി സഖാക്കള്‍ പട്ടിണി മാറ്റാന്‍ ശ്രമിച്ചത് ബംഗാളില്‍ ആയിരുന്നു. അതിനായി 34 കൊല്ലം ബംഗാള്‍ ഭരിച്ചു. ഒടുവില്‍ ഒരു നേരത്തെ ആഹാരത്തിനായി പാവം ബംഗാളികള്‍ക്ക് കേരളത്തില്‍ കൂലിപ്പണിക്ക് വരേണ്ടി വന്നു. 2) ത്രിപുരയിലെ പട്ടിണി മാറ്റാന്‍ സഖാക്കള്‍ ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ കൂലി കൊടുത്താണ് സഖാക്കള്‍ അവരുടെ പട്ടിണി മാറ്റുന്നത്. 3) കേരളത്തില്‍ സഖാക്കള്‍ ഏതാണ്ട് 30 കൊല്ലത്തോളം പലപ്പോഴായി ഭരിച്ചു. ഭരണം തുടങ്ങുമ്പോഴുള്ള 51 ഓളം കമ്പനികള്‍ ഇന്നില്ല. നെല്‍പ്പാടങ്ങളില്ല. അരിപോലും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരണം മലയാളിയുടെ അടുപ്പ് പുകയാന്‍. തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ അന്യനാട്ടില്‍ ജോലിക്ക് പോകേണ്ടി വന്നു. ഇനിയും കേരളത്തിന്റെ പട്ടിണി മാറ്റാന്‍ ഒരവസരം കൂടി തെണ്ടുകയാണ് പാവം സഖാക്കള്‍. 4) കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് സമരം ചെയ്ത സഖാക്കളുടെ മക്കള്‍ കമ്പനി തുടങ്ങിയപ്പോള്‍ സമരംതീര്ന്നു. കമ്പ്യൂട്ടര്മൂലം ഉണ്ടാകുന്ന പട്ടിണിയും മാറി. 5) അമേരിക്ക സാമ്രാജ്യത്വ രാജ്യമാണ്, ആ രാജ്യത്തെ ബഹിഷ്കരിക്കാന്‍ പറഞ്ഞ സഖാക്കളായ ഐസക്കിന്റെയും സീതാറാം യെച്ചൂരിയുടേയും മക്കള്‍ അവിടെ പഠിച്ച് ജോലി ചെയ്ത് ആ രാജ്യത്തിന്റെ പട്ടിണി മാറ്റുന്നു. നിങ്ങള്‍ വെള്ളം ചൂടാക്കിയ സ്ഥിതിക്ക് കുറച്ചുകൂടി പറയട്ടെ. ബിജെപി ചായ കടക്കാരന് പിന്നോക്കക്കാരനെ പ്രധാനമന്ത്രി ആക്കിയപ്പോള്‍ നിങ്ങള്‍ ഭൂജന്മിയും ബ്രാഹ്മണനുമായ സീതാറാം യെച്ചൂരിയേയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയത്. സവര്ണ്ണജാതിയോടും പണക്കാരനോടുമുള്ള പാര്‍ട്ടി പ്രേമം ഇതാണ്. ദയവായി ഇനി നിങ്ങള്‍ പാവപ്പെട്ടവന്റെയും അധഃകൃതന്റെയും പാര്‍ട്ടിയാണ് നിങ്ങളുടേതെന്ന് പറഞ്ഞ് വെറുതെ നാണംകെടേണ്ട. കാര്യമിതൊക്കെയാണെങ്കിലും നിങ്ങള്‍ സഖാക്കള്‍ ആരുടെയും പട്ടിണി മാറ്റിയില്ലെന്ന് ഞങ്ങള്‍ പറയില്ല. കാരണം ബീഡി തെറുപ്പുകാരന്റെ മകനും മറ്റൊരു ജോലിയുമില്ലാത്ത നിങ്ങളുടെ മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിക്കണക്കിനു രൂപയുടെ വീട് വെച്ചതും മകനെ ബെര്മിങ്ഹാംമില് അയച്ച് പഠിപ്പിച്ചതും പട്ടിണി മാറിയത് കൊണ്ടാണല്ലോ. അതുകൊണ്ട് ഇനി ഈ പട്ടിണിക്കഥ മാറ്റിപ്പിടി സഖാവേ.
-രജീഷ് രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: