ചങ്ങനാശ്ശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് കച്ചവടക്കാര്‍ വിഹരിക്കുന്നു. പോലീസും എക്സൈസ് വകുപ്പും നിഷ്ക്രിയമായി. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ തെരുവു വിളക്കുകളുടെ വയറുകള്‍ മുറിച്ചു കളയുന്നതായി വ്യാപക പരാതി നിലനില്ക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ സ്ഥലങ്ങളിലെ തെരുവു വിളക്കുകളുടെ വയറുകള്‍ മുറിച്ചുമാറ്റുന്നുണ്ട്. ഫാത്തിമാപുരം, കുന്നകാട്, സ്റ്റേഡിയം എന്നിവിടങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്പനയും കൈമാറ്റവും നടക്കുന്നതായാണ് പരാതി. സ്കൂള്‍കുട്ടികളും യുവാക്കളും രഹസ്യമായി ഇത്തരം സങ്കേതങ്ങളില്‍ എത്തി മയക്കുമരുന്നും മറ്റും വാങ്ങിപോകുന്നതായി പറയുന്നു. അതേസമയം വൈദ്യുതിചാര്‍ജ്ജ് അടയ്ക്കാത്തതിനാലാണ് തെരുവുവിളക്കുകള്‍ തെളിയാത്തതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: